കാസർകോട്: അനധികൃത ഇന്ത്യൻ വാസത്തിനിടെ മംഗളുരുവിൽ 38 ശ്രീലങ്കൻ പൗരന്മാരെ അറസ്റ്റ് ചെയ്ത കേസിന്റെ തുടരന്വേഷണം കർണാടക പൊലീസ്, ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. കഴിഞ്ഞ ജൂൺ 11 നാണ് ഇവരെ മംഗളുരു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വിസ തട്ടിപ്പിനിരകളാണിവരെന്നാണ് വിവരമെന്ന് സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ പറഞ്ഞു.
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ആറു മുതൽ 10 വരെ ലക്ഷം ശ്രീലങ്കൻ രൂപ ഏജന്റിന് നൽകിയിരുന്നതായി പറയുന്നു. മാർച്ച് 17ന് ശ്രീലങ്ക വിട്ട ഇവർ കയറിയ ബോട്ട് തമിഴ്നാട് അതിർത്തി ലംഘിച്ച് സഞ്ചരിച്ചു. കഴിഞ്ഞ മേയിൽ മംഗളുരുവിലെത്തി രണ്ടു ലോഡ്ജുകളിലും വാടക വീടുകളിലുമായി തങ്ങി കൂലിവേല ചെയ്തും മീൻ പിടിച്ചും ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് പിടിയിലായത്. ഇവർക്ക് അനധികൃത താമസ സൗകര്യം ഒരുക്കിയവർക്കെതിരേയും കേസുണ്ട്. . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് കേസ് എൻ .ഐ .എ ക്ക് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |