കൊച്ചി: ഭീകരസംഘടനയായ ഐസിസിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയി അവിടെ ജയിലിലായ മകൾ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചു നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ തിരുവനന്തപുരം സ്വദേശി ബിന്ദു സമ്പത്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
കാസർകോട് പൊയിനാച്ചിയിൽ ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരിക്കെ 2016 ലാണ് നിമിഷ മതംമാറി ഫാത്തിമയായി ഭർത്താവ് പാലക്കാട് സ്വദേശി ഈസയെന്ന ബെക്‌സണിനൊപ്പം ഐസിസിൽ ചേരാൻ നാടുവിട്ടത്. ഈ ഘട്ടത്തിൽ ഗർഭിണിയായിരുന്ന നിമിഷ പിന്നീട് കുഞ്ഞിന് ജന്മം നൽകി. ഐസിസ് നേതാവ് അബൂബക്കർ ബാഗ്‌ദാദി കൊല്ലപ്പെട്ടതോടെ നിമിഷയടക്കമുള്ളവർ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങി. തുടർന്ന് 2019 മുതൽ അവിടെ ജയിലിലാണ്. ഇന്ത്യയിലേക്ക് മടക്കി അയയ്‌ക്കാൻ അഫ്ഗാനിസ്ഥാൻ തയ്യാറാണെങ്കിലും തിരിച്ചു കൊണ്ടുവരേണ്ടെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും ഹർജിക്കാരി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |