തിരുവനന്തപുരം: കുണ്ടറ പീഡനശ്രമ കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മനസിലാക്കിയിരുന്നു. പക്ഷെ ഒരു സ്ത്രീയുടെ പരാതി എന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീർപ്പാക്കിയില്ലെന്ന് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.
തിരുവനന്തപുരം റേഞ്ച് ഐ.ജി സഞ്ജയ് യ് കുമാർ ഗുരുഡിനാണ് ഇത് സംബന്ധിച്ച് അന്വേ,ണം നടത്തിയത്. റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 28നാണ് പരാതി നൽകിയത്. പരാതിക്കായി വ്യക്തമായ മൊഴിയും തെളിവുകളോ ഹാജരാക്കിയില്ല. മാത്രമല്ല പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഡി.ഐ.ജി പറയുന്നു. ക്രിമിനൽ കേസി പ്രതിയായ പരാതിക്കാരുയുടെ അച്ഛനെ എൻ.സി.പിയിൽ നിന്ന് പുറത്താക്കി. ഇതിന് പിന്നിൽ പ്രവർത്തിച്ചത് പരാതിക്കാരി ആരോപണം ഉന്നയിച്ച പത്മകാരനായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |