പാലാ: പാലാ രൂപതയിലെ ക്രൈസ്തവ വിശ്വാസിയാണോ? 2000ന് ശേഷം വിവാഹിതരായവരും അഞ്ചു മക്കളിൽ കൂടുതലുള്ളവരുമാണോ? എങ്കിൽ മാസം 1500 രൂപ വീതം രൂപത ചെലവിന് തരും.
ഒരു കുടുംബത്തിൽ നാലാമതും തുടർന്നും ജനിക്കുന്ന കുട്ടികളുടെ എൻജിനീയറിംഗ് പഠനത്തിനും ഇനി നയാപൈസ മുടക്കേണ്ട; രൂപതയുടെ വക ചൂണ്ടച്ചേരി എൻജിനീയറിംഗ് കോളേജിൽ സ്‌കോളർഷിപ്പോടെ പഠിക്കാം. നാലാമത്തെ പ്രസവം മുതൽ പാലായിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യം.
പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ് വിശ്വാസ സമൂഹത്തിനാകെ ഉത്തേജനം പകർന്ന് സമ്മാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 'മറ്റു ചില സൗകര്യങ്ങൾ കൂടി വിശ്വാസ സമൂഹത്തിനു ചെയ്തുകൊടുക്കാൻ ആലോചിക്കുന്നുണ്ട്. എല്ലാം ഇന്ന് ഔദ്യോഗികമായി വിശദീകരിക്കും'- രൂപതാദ്ധ്യക്ഷൻ പറഞ്ഞു.
ലക്ഷ്യം സമുദായാംഗ വർദ്ധന
ഈ പദ്ധതിയിലൂടെ രൂപത ലക്ഷ്യമിടുന്നത് സമുദായത്തിലെ അംഗങ്ങളുടെ വർദ്ധന തന്നെയാണ്. അണു കുടുംബങ്ങളായതോടെ പാലായിലെ ജനസംഖ്യയിൽ ക്രൈസ്തവ സമൂഹം പിന്നാക്കം പോകുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനങ്ങൾ. മാർ സ്ലീവാ മെഡിസിറ്റി, ചൂണ്ടച്ചേരി എൻജിനീയറിംഗ് കോളേജ് എന്നിവയെക്കൂടി ചേർത്തുനിറുത്തി ബുദ്ധിപൂർവമായ നീക്കമാണ് രൂപതാധികൃതർ സ്വീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |