തൃശൂർ: ജില്ലയിൽ കൊവിഡ് കൂട്ടപരിശോധനയ്ക്കിറങ്ങി അധികൃതർ. അടുത്ത ഒരാഴ്ചക്കാലം പൊതുജനങ്ങളുടെ ഇടയിൽ കൂടുതലായി ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചു. ഒരു വീട്ടിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ മറ്റ് അംഗങ്ങൾക്ക് പരിശോധന നടത്തുന്നതിനൊപ്പം തന്നെ ആ പ്രദേശത്തെ മറ്റിടങ്ങളിലും വ്യാപക ടെസ്റ്റുകൾ നടത്തണം. ഓട്ടോറിക്ഷാ തൊഴിലാളികൾ, തൊഴിലുറപ്പ്, വ്യാപര സ്ഥാപനങ്ങൾ, പ്രധാന വാണിജ്യ കേന്ദ്രങ്ങൾ, കൂടുതൽ ആളുകൾ എത്താൻ സാധ്യതയുള്ള മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ടെസ്റ്റുകൾ നടത്തണമെന്നും നിർദ്ദേശമുണ്ട്. പരിശോധന നടത്താൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കണം. പരിശോധന കൂടുതലായി നടന്നാൽ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കാനായി സാധിക്കൂവെന്ന് സ്‌പെഷൽ കൊവിഡ് ഓഫീസർ ഡോ.എസ് കാർത്തികേയൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ആലോചനാ യോഗം ഓൺലൈനായാണ് ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |