ടോക്യോ: ഒളിമ്പിക്സിൽ വനിതാ ഹോക്കിയിൽ പൂൾ എയിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ലോക മൂന്നാം റാങ്കുകാരായ ജർമ്മനിയാണ് ഇന്ത്യയെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജർമ്മനി ഇന്ത്യയെ കീഴടക്കിയത്. കഴിഞ്ഞ മത്സരത്തിൽ ലോക ഒന്നാം റാങ്കുകാരായ ഹോളണ്ടിനെതിരെ 1-5 ന്റെ വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യൻ സംഘം ജർമ്മനിക്കെതിരെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വിജയിക്കാൻ അതുപോരായിരുന്നു. ഒന്നാം ക്വാർട്ടറിൽ ക്യപ്‌ടൻ നിക ലോറൻസും (12-ാം മിനിട്ട്) മൂന്നാം ക്വാർട്ടറിൽ അന്ന സ്ക്രോഡറുമാണ് (35-ാം മിനിട്ട്) ജർമ്മനിയുടെ ഗോളുകൾ നേടിയത്. ഒരു പെനാൽറ്റി സ്ട്രോക്കുൾപ്പെടെ നിരവധി അവസരങ്ങളാണ് മത്സരത്തിൽ ഇന്ത്യ നഷടപ്പെടുത്തിയത്. മൂന്നാം ക്വാർട്ടറിൽ ഗുർജിത് കൗറാണ് പൊൽറ്റി സ്ട്രോക്ക് ന ഷ്ടമാക്കിയത്. റിയോയിലെ മൂന്നാം സ്ഥാനക്കാരായ ജർമ്മനി യുടെ തുടർച്ചയായ രണ്ടാം ജയമാണിത്.ആദ്യമത്സരത്തിൽ അവർ ഗ്രേറ്ര് ബ്രിട്ടണെ 2-1ന് കീഴടക്കിയിരുന്നു.
നാളെ ഗ്രേറ്ര് ബ്രിട്ടനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |