അലത്തൂർ: ഹോട്ടലിൽ തന്നെ അപമാനിച്ച രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പരാതിക്കാരനായ സനൂഫ്. തന്റെ ഫോൺ തട്ടിപ്പറിക്കാൻ നേതാക്കൾക്ക് നിർദേശം നൽകിയതും രമ്യ ഹരിദാസായിരുന്നെന്ന് യുവാവ് ആരോപിക്കുന്നു.
രമ്യ ഹരിദാസിനെതിരെ മൊഴി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും, മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സനൂഫ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. താനും സുഹൃത്തും എംപിയെ തൊട്ടിട്ട് പോലുമില്ലെന്നും,അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എംപിയേയും സംഘത്തെയും ചോദ്യം ചെയ്തപ്പോൾ അവർ തന്നെ മർദിച്ചുവെന്നാണ് യുവാവിന്റെ പരാതി. സംഭവത്തിൽ വിടി ബൽറാം ഉൾപ്പടെയുള്ള ആറ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |