മുംബയ്: നീലച്ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകളിലൂടെ വിറ്റഴിച്ച കേസിൽ അറസ്റ്റിലായ വ്യവസായിയും നടി ശില്പഷെട്ടിയുടെ ഭർത്താവുമായ രാജ്കുന്ദ്രയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മുംബയ് പൊലീസ് കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
അതിനിടെ, നടിമാരായ പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര എന്നിവർക്ക് ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്തംബർ 20 വരെ ഇവരുടെ പേരിൽ നടപടി സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. കുന്ദ്ര ഉൾപ്പെട്ട നീലച്ചിത്ര റാക്കറ്റ് കേസിൽ ഹാജരാകാൻ ഷെർലിൻ ചോപ്രക്ക് നേരത്തെ സമൻസ് ലഭിച്ചിരുന്നു.
അതിനിടെ, കഴിഞ്ഞ 23ന് ശില്പയുടെയും കുന്ദ്രയുടെയും വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്കിടെ കുടുംബത്തിന്റെ സൽപ്പേര് നശിപ്പിച്ചുവെന്നാരോപിച്ച് നടി ഭർത്താവിനെതിരെ ആക്രോശിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
'എല്ലാം ഉണ്ടായിട്ടും എന്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് ' നടി കണ്ണീരോടെ ഭർത്താവിനോട് ചോദിച്ചുവെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലേക്ക് കടന്നതോടെ പൊലീസ്സംഘം ഇടപെട്ടതായും ഭർത്താവിന്റെ ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്ന് ശില്പ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |