തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ കുട്ടികളുടെ ശസ്ത്രക്രിയകൾ അനിശ്ചിതമായി വൈകുന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
കൊവിഡിനെ തുടർന്ന് ഏപ്രിൽ 22 മുതലാണ് നിശ്ചയിച്ച ശസ്ത്രക്രിയകൾ പോലും നിറുത്തിയത്. ഓപ്പറേഷൻ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ആശുപത്രിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ച് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകരായ നജീബ് ബഷീർ, ജോസ് വൈ. ദാസ് എന്നിവർ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |