കഴിഞ്ഞ കുറെ നാളുകളായി ബോളിവുഡ് സിനിമ മേഖലയുമായി ബന്ധപ്പെട്ട് തഴച്ചുവളരുന്നത് സെക്സ് വ്യവസായം തന്നെ.പണ്ടെങ്ങുമില്ലാത്തവിധത്തിൽ ലൈംഗിക രംഗങ്ങൾ , അതും ഓപ്പൺ സെക്സ് സീനുകൾ കാണിക്കാൻ ബോളിവുഡിന് ഇപ്പോൾ ഒരു മടിയുമില്ല.
" എല്ലാം ഉണ്ടായിരുന്നിട്ടും എന്തിനായിരുന്നു ഇത്? എല്ലാം പോയില്ലേ? കുടുംബത്തിന്റെ മഹിമയും എല്ലാം എല്ലാം... നീലച്ചിത്ര നിർമ്മാണക്കേസിൽ പ്രതിയായ ഭർത്താവ് രാജ് കുന്ദ്രയെ തെളിവെടുപ്പിനായി വീട്ടിൽക്കൊണ്ടുവന്നപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് നടി ശിൽപ്പാഷെട്ടി ചോദിച്ച ഈ ചോദ്യം ബോളിവുഡ് സിനിമാ ഇൻഡസ്ട്രിയുടെ നെഞ്ചിലാണ് ചെന്നു തറച്ചത്.കുന്ദ്ര റിമാൻഡിലാണ് ഇപ്പോൾ.എന്നാൽ ശിൽപ്പാ ഷെട്ടി പൊട്ടിക്കരഞ്ഞത് തനിക്കു പങ്കില്ലെന്ന് പൊലീസിനു മുന്നിൽ തെളിവുണ്ടാക്കാൻ അഭിഭാഷകൻ പറഞ്ഞതനുസരിച്ച് ചെയ്തതാണെന്നും വിമർശനമുയർന്നിട്ടുണ്ട്.ഭർത്താവിന്റെ ബിസിനസ്സിൽ ശിൽപ്പയ്ക്കും പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരാണ് കൂടുതൽ .രണ്ട് തവണ പൊലീസ് ശിൽപ്പയെ ചോദ്യം ചെയ്തെങ്കിലും തെളിവ് ഒന്നും കിട്ടിയില്ലെന്നാണ് വിവരം.
കഴിഞ്ഞ കുറെ നാളുകളായി ബോളിവുഡ് സിനിമ മേഖലയുമായി ബന്ധപ്പെട്ട് തഴച്ചുവളരുന്നത് സെക്സ് വ്യവസായം തന്നെ.പണ്ടെങ്ങുമില്ലാത്തവിധത്തിൽ ലൈംഗിക രംഗങ്ങൾ , അതും ഓപ്പൺ സെക്സ് സീനുകൾ കാണിക്കാൻ ബോളിവുഡിന് ഒരു മടിയുമില്ല.അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അറിയപ്പെടുന്ന താരങ്ങൾക്കും മടിയില്ല.ഉദാഹരണത്തിന് ഈയിടെ പുറത്തിറങ്ങിയ വെബ് സീരീസുകളും ഒ.ടി.ടി പ്ളാറ്റ്ഫോമുകളിൽ റിലീസായ ഹിന്ദി സിനിമകളും കണ്ടാൽ ഇത് തിരിച്ചറിയാനാവും.ബോംബെ ബീഗംസ് എന്ന വെബ് സീരീസിൽ പൂജാ ഭട്ടിനെപ്പോലുള്ള നടികൾ പോലും ഇന്റർകോഴ്സ് രംഗങ്ങളിൽ അഭിനയിക്കാൻ തയ്യാറായിരുന്നു.മാത്രമല്ല ടീനേജ് കഥാപാത്രങ്ങൾ ഒന്നിലധികം വ്യക്തികളുമായി ലൈഗിക വൃത്തിയിൽ ഏർപ്പെടുന്നതും അമിതമായി മദ്യപിക്കുന്നതുമായ രംഗങ്ങൾ ഇത്തരം ചിത്രങ്ങളിൽ പതിവായിരിക്കുന്നു.വെബ് സീരീസുകൾ സെൻസർ ചെയ്യണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
മൊബൈലിലും മറ്റും ലൈംഗിക ചിത്രങ്ങൾ കാണുന്നവരുടെ എണ്ണം കൂടിയതോടെ ഇതൊരു വലിയ വിപണിയായി മാറിയിരിക്കുകയാണ്.പ്രമുഖ ബോളിവുഡ് നിർമ്മാതാവ് ഏക്താ കപൂർ,നടി പൂനം പാണ്ഡേ തുടങ്ങിയവരെ ചുറ്റിപ്പറ്റിയും നീലച്ചിത്ര നിർമ്മാണ കഥകൾ പ്രചരിക്കുന്നുണ്ട്.എ.എൽ.ടി ബാലാജി എന്ന പേരിൽ ഏക്താകപൂർ ആരംഭിച്ചഒ.ടി.ടി പ്ളാറ്റ്ഫോം രതിയുടെ കേളീരംഗമായ ചിത്രങ്ങളാൽ സജീവമായിരുന്നു.ഗാന്ധിബാത്ത് എന്ന ആറ് പരമ്പരകളുള്ള വെബ് സീരീസായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. ബാലാജി ഫിലിംസ് എന്ന ബോളിവുഡിലെ വമ്പൻ ചലച്ചിത്ര നിർമ്മാണക്കമ്പനി ഉടമയെന്ന നിലയിൽ പോൺ ചിത്രങ്ങളിൽ അഭിനയിക്കാൻ ഏക്തയ്ക്ക് യഥേഷ്ടം നടികളെ ലഭിച്ചു.വെബ് സീരീസിലും സിനിമയിലും അവസരം നൽകുമെന്ന മോഹന വാഗ്ദാനം നൽകിയാണ് പലരെയും ക്ഷണിച്ചത്. കൊവിഡ് കാലത്ത് ചലച്ചിത്രനിർമ്മാണം പ്രതിസന്ധിയിലായപ്പോൾ സാമ്പത്തികമായി പിടിച്ചുനിൽക്കാൻ പലരും പ്രയാസപ്പെട്ടു.ഈ അവസരവും ഏക്ത പ്രയോജനപ്പെടുത്തി.
മൊബൈൽ ആപ് വഴി സ്വന്തം നഗ്ന ചിത്രങ്ങൾ തന്നെ പ്രദർശിപ്പിച്ചായിരുന്നു പൂനം പാണ്ഡെയുടെ തുടക്കം.ഈ മേഖലയിൽ നിന്ന് അവരും നല്ല വരുമാനമുണ്ടാക്കി.
പണ്ട് ഹെലൻ തുടങ്ങിയ മാദക നടികൾ സെക്സിയായി അഭിനയിക്കുന്ന രംഗങ്ങളല്ലാതെ ലൈംഗിക രംഗങ്ങൾ ഹിന്ദി ചിത്രങ്ങളിൽ പൊതുവെ കുറവായിരുന്നു.ഇപ്പോഴാകട്ടെ പ്രമുഖ നായികമാർ പോലും ഒരുമടിയുമില്ലാതെ ടൂ പീസിൽ രംഗത്തുവരുന്നു.ലിപ്പ് ലോക്ക് സീനുകൾ അറപ്പില്ലാതെ ചെയ്യുന്നു.ഹസീൻ ദിൽ റുബയെന്ന ചിത്രത്തിൽ തപ്സി പന്നുവിനെപ്പോലുള്ള നടിപോലും വൈകാരികരംഗങ്ങളിൽ ഇഴുകിച്ചേർന്ന് അഭിനയിക്കുന്നുണ്ട്.
അതേസമയം ഇതിൽ എന്താണ് തെറ്റെന്ന വാദവും ഉയർന്നിട്ടുണ്ട്.മാറുന്ന കാലഘട്ടത്തിൽ ഇതൊക്കെ വിലക്കുന്നത് ശരിയല്ലെന്നാണ് ഈ രംഗത്തെ അനുകൂലിക്കുന്നവരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |