ചങ്ങനാശേരി: അമിത വേഗതയിലുള്ള ഡ്രൈവിംഗിനെതിരെ നടപടി സ്വീകരിക്കണമെന്ന ജോബ് മൈക്കിൾ എം.എൽ.എയുടെ ആവശ്യം മുൻനിർത്തി ഇതേക്കുറിച്ച് റിപ്പോർട്ട് നൽകുന്നതിന് ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. സേഫ് കേരള പദ്ധതി നടപ്പിലാകുന്നതോടെ 700 എ.എൽ.പി ആർ നിർമ്മിതബുദ്ധി ക്യാമറകൾ നിരത്തിൽ സ്ഥാപിക്കും. അമിത വേഗത നിയന്ത്രിക്കുന്നതിന് നിരീക്ഷണ ക്യാമറകളും 240 റഡാർ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അലക്ഷ്യമായി വാഹനമോടിക്കുന്നവർക്കെതിരെ 1988 ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 183 പ്രകാരം പിഴ വാങ്ങും. പിഴ അടക്കാത്ത വാഹനങ്ങളെ വാഹനാ ഡേറ്റാ ബെയ്‌സിൽ ബ്‌ളാക്ക് ലിസ്റ്റിൽപെടുത്തും. ലൈസൻസിൻമേലും നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |