കളമശേരി: വൈകല്യം സംഭവിച്ച അസ്ഥികളുടെ പുനർനിർമ്മാണത്തിന് ജൈവനാരുകൾ ഉപയോഗിച്ചുള്ള താങ്ങു വികസിപ്പിച്ച് കുസാറ്റ് ഗവേഷണ സംഘം. ഔഷധസസ്യമായ ചങ്ങലംപരണ്ടയുടെ നാരുകൾ ഉപയോഗിച്ചുള്ള ഗവേഷണമാണ് വിജയത്തിലെത്തിയത്. അസ്ഥികൾക്കുണ്ടാവുന്ന ഒടിവുകൾ, ചതവുകൾ, ആഘാതങ്ങൾ എന്നീ പ്രശ്‌നങ്ങൾക്ക് ചങ്ങലംപരണ്ടയുടെ തണ്ടിൽ നിന്നുള്ള നീര് വളരെ ഫലപ്രദമാണെുള്ള ആയുർവ്വേദ അറിവിനെ പിന്തുടർന്നാണ് ഗവേഷണ സംഘം കണ്ടുപിടുത്തത്തിലേക്കെത്തിയത്. കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പിലെ ഡോ. ജി.എസ്. ഷൈലജയുടെ നേതൃത്വത്തിൽ പ്രസീത ആർ. നായർ, ഡോ. എസ്. ശ്രീജ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് നേട്ടത്തിന് പിന്നിൽ.
നാരുകളെ നന്നായി പൊടിച്ച് ശരീരത്തിന് ഹാനികരമല്ലാത്തതും ആഗിരണം ചെയ്യാൻ സാധിക്കുന്നതുമായ പോളികാ പ്രോലാക്ടോ എന്ന ജൈവപോളിമറുമായി സംയോജിപ്പിച്ച് ഒരു സ്‌കഫോൾഡ് ഉണ്ടാക്കി പഠനവിധേയമാക്കി . ഇതിന്റെ മൈക്രോപൊറോസിറ്റി പ്രോട്ടീനുകളുടെയും മറ്റ് അവശ്യഘടകങ്ങളുടെയും പ്രവേശനത്തിനുള്ള സുഗമമായ പാതയൊരുക്കുകയും വൈകല്യം സംഭവിച്ച അസ്ഥികളുടെ പുനർനിർമ്മാണത്തിനും ശരീരത്തിന്റെ നഷ്ടപ്പെട്ട പ്രവർത്തനങ്ങൾ പുനസ്ഥാപിക്കുവാനും കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |