ടോക്യോ : ഏറെ അപകരം പിടിച്ച ബോക്സിംഗിൽ ഇന്ത്യൻ ടീമിനൊപ്പം ഡോക്ടറെ ഉറപ്പാക്കാതെ അധികൃതർ. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ 91 കിലോ സൂപ്പർ വെയ്റ്റ് മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിന്റെ ഇടികൊണ്ട് ഇന്ത്യയുടെ സതീഷ് കുമാറിന്റെ വലത്തേ കണ്ണിനും താടിക്കും മുറിവേറ്റിരുന്നു. പക്ഷേ സതീഷിനെ പരിശോധിക്കാൻ ഇന്ത്യൻ ടീമിന്റെ ഒരു ഡോക്ടർ പോലും അവിടെയുണ്ടായിരുന്നില്ല. കോച്ചുമാരായ സി.എ.കുട്ടപ്പയും സാന്റിയാഗോ നിയേവയും ചേർന്നാണ് പരിശോധിച്ചത്.
മത്സരത്തിൽ സതീഷ് ജയിച്ചെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാവാതെവന്നത് ചർച്ചയായി. ഇതോടെയാണ് ഒൻപതംഗ ബോക്സിംഗ് ഒഫിഷ്യൽ സംഘത്തിൽ ഒരു ഡോക്ടറെപ്പോലും ഉൾപ്പെടുത്തിയിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞ ശനിയാഴ്ച മറ്റൊരു ബോക്‌സർ വികാസ് കൃഷ്ണനും സമാന സാഹചര്യം നേരിടേണ്ടി വന്നിരുന്നു. വികാസിന്റെ ഇടതുകണ്ണിനാണ് പരിക്കേറ്റത്. കൊവിഡ് സാഹചര്യം കൊണ്ടാണ് മത്സരവേദികളിൽ ഡോക്ടറുടെ സാന്നിദ്ധ്യം ഉറപ്പാക്കാനാവാത്തത് എന്നാണ് ഇന്ത്യൻ ബോക്സിംഗ് അധികൃതരുടെ ന്യായീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |