തൃശൂർ: സംസ്ഥാന സർക്കാരിന് വികസനമാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ വിജയമാണ് കുതിരാൻ ടണൽ തുറന്നതിലൂടെ കാണാൻ കഴിഞ്ഞതെന്നും മന്ത്രി കെ. രാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗതാഗതത്തിന് തുറന്ന് കൊടുത്ത കുതിരാൻ ടണൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ടണലിനെ രാഷ്ട്രീയവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. ആരെങ്കിലുമായും സംഘർഷങ്ങൾക്കും താത്പര്യമില്ല.
ആഗസ്റ്റ് ഒന്നിന് തന്നെ ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. അതിനുമുമ്പ് എല്ലാ പ്രവൃത്തികളും പൂർത്തിയാക്കുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസും താനും ടണൽ സന്ദർശിച്ച് നിർമ്മാണം വിലയിരുത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. കളക്ടർ ഹരിത വി. കുമാർ, ജില്ലാ പൊലീസ് മേധാവി ആർ. ആദിത്യ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ദേശീയ പാത നിർമ്മാണ കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |