പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ
ക്വാർട്ടറിൽ ബ്രിട്ടണെ കീഴടക്കി
ശ്രീജേഷിന്റെ സേവുകൾ നിർണായകമായി
ടോക്യോ: ടോക്യോയിൽ ചരിത്രമെഴുതി ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമി ഫൈനലിൽ. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഗ്രേറ്റ് ബ്രിട്ടണെ 3-1ന് വീഴ്ത്തിയാണ് ഇന്ത്യ അവസാന നാലിൽ ഇടം നേടിയത്. 49 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിമ്പിക്സിന്റെ സെമി ഫൈനലിന് യോഗ്യത നേടുന്നത്. 1972ലാണ് ഇതിനു മുമ്പ് ഇന്ത്യ അവസാനമായി ഒളിമ്പിക്സിൽ സെമി ഫൈനൽകളിച്ചത്. 1980ൽ മോസ്കോയിൽ ഇന്ത്യ ചാമ്പ്യൻമാരായെങ്കിലും അന്ന് റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലായിരുന്നു മത്സരം. അതിനാൽ സെമി ഉണ്ടായിരുന്നില്ല. ഒളിമ്പിക്സിൽ എട്ടു സ്വർണമുൾപ്പെടെ11 മെഡലുകൾ ഉണ്ടെങ്കിലും1980ൽ മോസ്കോയ്ക്ക് ശേഷം ഇന്ത്യയുടെ ഏറ്രവും മികച്ച പ്രകടനമാണ് ടോക്യോയിൽ നടക്കുന്നത്. നിലവിലെ ലോകചാമ്പ്യൻമാരായ കരുത്തരായ ബൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. നാളെയാണ് സെമി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |