SignIn
Kerala Kaumudi Online
Friday, 26 April 2024 9.41 AM IST

യാസ്, ടൗക്‌തേ ചുഴലിക്കാറ്റുകളുടെ താണ്ഡവത്തിൽ ജില്ലയിൽ തകർന്നത് 957 വീടുകൾ  ദുരിതാശ്വാസ ക്യാമ്പുകളും ദുരിതമയം

tauktae

തിരുവനന്തപുരം: കഴിഞ്ഞ മാസങ്ങളിലുണ്ടായ യാസ്, ടൗക്‌തേ ചുഴലിക്കാറ്റുകളിൽ ജില്ലയിലെ വിവിധ തീരങ്ങളിലായി വീട് നഷ്‌ടപ്പെട്ടത് 957 കുടുംബങ്ങൾക്ക്. 338 വീടുകൾ പൂർണമായും 619 വീടുകൾ ഭാഗികമായും തകർന്നു. കൊവിഡ് ഭീതിയിൽ മൂവായിരത്തോളം പേരാണ് വിവിധ ക്യാമ്പുകളിൽ പരിമിതമായ സൗകര്യങ്ങളിൽ മാസങ്ങളായി കഴിയുന്നത്.

ക്യാമ്പുകളിൽ ദുരിതം

തീരദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല. ഗർഭിണികൾ, കൈക്കുഞ്ഞുങ്ങൾ, വൃദ്ധർ, വിവിധ രോഗികൾ അടക്കമുള്ളവർ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കഴിയുന്നത്. ശുചിമുറികൾ അപാര്യപ്‌തം. ചില ക്യാമ്പുകളിൽ ഒരു മുറിയിൽ 15 പേർ വരെ കഴിയുന്നു. കൊവിഡിനും സിക്കയ്‌ക്കും പുറമെ പകർച്ചവ്യാധി ഭീഷണിയുമുണ്ട്.

പ്രദേശം, പൂർണമായി തകർന്ന വീടുകൾ, ഭാഗികമായി തകർന്ന വീടുകൾ ക്രമത്തിൽ

 കൊല്ലങ്കോട് -26, 12

 പരുത്തിയൂർ 3, 11

 പൂവാർ 1, 1

 പുതിയതുറ 0, 6

 പളളം 0, 8

 പുല്ലുവിള 0, 5

 അടിമലത്തുറ 0, 7

 പനന്തുറ 5, 25

 പൂന്തുറ 20, 50

 ബീമാപ്പളളി 15, 20

 ചെറിയതുറ 0, 8

 വലിയതുറ 52, 122

 കൊച്ചുതോപ്പ് 64, 29

 തൊപ്പ് 12, 33

 കണ്ണാന്തുറ 2, 21

 വെട്ടുകാട് 30, 0

 കൊച്ചുവേളി 1, 24

 വലിയവേളി 1, 1

 പളളിത്തുറ 1, 7

 തുമ്പ 0, 14

 സെന്റ് ആൻഡ്രൂസ് 0, 7

 ഫാത്തിമാപുരം 2, 13

 മരിയനാട് 0,2

 പുതുക്കുറുച്ചി 0,19

 തായംപ്പളളി 1,45

 പൂത്തറ 21,44

 അഞ്ചുതെങ്ങ് 79,72

 മാമ്പള്ളി 2,13

'മത്സ്യത്തൊഴിലാളികളെ ആരും തിരിഞ്ഞുനോക്കുന്നില്ല. മന്ത്രിമാരുടെ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല. ക്യാമ്പുകളിലുള്ളവരെ വീടുകൾ വാടകയ്‌ക്കെടുത്ത് മാറ്റാൻ സർക്കാർ തയ്യാറാകണം.'

മാഗ്ലിൻ ഫിലോമിന

ചെയർപേഴ്‌സൺ, തീരഭൂസംരക്ഷണ വേദി

'മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്ളാറ്റുകൾ പണിയാൻ സ്വീവേജ് ഫാം പരിസരത്ത് 16 ഏക്കർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പദ്ധതി പൂർത്തീകരിക്കാൻ ഒരുപാട് കടമ്പകളുണ്ട്. ക്യാമ്പുകളിൽ ആഹാരവും വെളിച്ചവുമൊക്കെയുണ്ട്.

മന്ത്രി ആന്റണി രാജു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, DISASTER MANAGEMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.