തിരുവനന്തപുരം: കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7 ശതമാനം ആളുകളിൽ മാത്രമേ രോഗപ്രതിരോധശേഷിയുള്ളൂവെന്ന് ഐ.സി.എം.ആർ. നടത്തിയ സെറോ സർവയലൻസ് പഠനങ്ങൾ വെളിപ്പെടുത്തിയതായി മന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു. രോഗവ്യാപനം എത്രത്തോളം ഉണ്ടായി എന്നതിന്റെ അളവുകോലാണ് സെറേ പ്രിവിലൻസ് പഠനം. ഈ 42.7 ശതമാനത്തിൽ രോഗികളും വാക്‌സിൻ എടുത്തവരും ഉൾപ്പെടുന്നുണ്ട്. അതിന്റെ അർത്ഥം മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർ രോഗം വരാത്തവരാണെന്നുള്ളതാണ്. നമ്മുടെ പ്രതിരോധ സംരക്ഷണ പ്രവർത്തനങ്ങൾ ശരിയായ പാതയിലാണെന്ന് തെളിയിക്കുന്നതാണ് ഐ.സി.എം.ആർ. പഠനം.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.4 ലക്ഷം ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |