തിരുവനന്തപുരം: സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ ഉദ്യോഗസ്ഥർക്ക് കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക് ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് ലഭ്യമാക്കും. ഒാട്ടോ ഡ്രൈവർമാർക്ക് കുറഞ്ഞ വിലയിൽ ഇലക്ട്രിക് ഒാട്ടോറിക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 30,000 രൂപാ വരെ സബ്സിഡി അനുവദിക്കും. ഇ- ഓട്ടോകളുടെ നികുതി അഞ്ചുവർഷത്തേക്ക് ഒഴിവാക്കും. സ്വകാര്യ ഹോട്ടലുകൾ, മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാൻ സോളാർ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്നതിന് അനർട്ട് സബ്സിഡി അനുവദിക്കും.
ഇ-മൊബിലിറ്റി, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ അവബോധത്തിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോ-ഇലക്ട്രിക് പ്രചാരണം എനർജി മാനേജ്മെന്റ് സെന്റർ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |