തിരുവനന്തപുരം: ചൊവ്വാഴ്ച അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നവരുടെ പേര് വിവരം സഭയിൽ പരാമർശിക്കുന്ന വേളയിൽ ഒരംഗത്തിന്റെ പേര് വിട്ടുപോയത് മനഃപൂർവമായിരുന്നില്ലെന്ന് കെ.കെ. രമയുടെ പേര് പറയാതെ സ്പീക്കർ എം.ബി. രാജേഷ് ഇന്നലെ നിയമസഭയിൽ വിശദീകരിച്ചു.
പ്രമേയ നോട്ടീസിന്റെ അവസാനമായി ചേർത്തിരുന്ന പേര് ഫോട്ടോ കോപ്പി എടുത്ത വേളയിൽ വിട്ടുപോയതു മൂലമാണ് അത് സംഭവിച്ചത്. അപ്പോൾതന്നെ സഭയിൽ അറിയിച്ചു. വിട്ടുപോയ പേരു കൂടി ഉൾപ്പെടുത്തി പരാമർശം തിരുത്തുകയും ചെയ്തു. എങ്കിലും അംഗത്തിന്റെ പേര് ചെയർ മനഃപൂർവം ഒഴിവാക്കി എന്ന തരത്തിൽ വാർത്തകൾ വന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം നടപടികൾ അങ്ങേയറ്റം ഖേദകരമാണ്. സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുമ്പോൾ അത് വസ്തുതാപരമായിരിക്കണമെന്ന ഉത്തരവാദിത്തവും ജാഗ്രതയും പുലർത്തണമെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |