ചെന്നൈ: ഡി.എം.കെ സർക്കാർ അവതരിപ്പിച്ച 'അന്നൈ തമിഴിൽ അർച്ചനൈ'യുടെ ഭാഗമായി തമിഴ്‌നാട്ടിലെ 47 ക്ഷേത്രങ്ങളിൽ ഇനി മുതൽ മാതൃഭാഷയിലും ആരാധന നടത്തും. പുരോഹിതന്മാർക്ക് തമിഴിൽ പൂജയും അർച്ചനയും നടത്തുന്നതിനായി പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു.
തമിഴിൽ പൂജ നടത്താനാഗ്രഹിക്കുന്നവരുടെ സൗകര്യാർത്ഥം പരിശീലനം നേടിയ പൂജാരിമാരുടെ പേരും മൊബൈൽ നമ്പറും ക്ഷേത്രങ്ങളുടെ മുൻവശത്ത് പ്രദർശിപ്പിക്കും. തമിഴിലെ അർച്ചനക്കൊപ്പം സംസ്‌കൃതഭാഷയിലെ പ്രാർത്ഥനയും ക്ഷേത്രങ്ങളിൽ തുടരും.
1974ൽ ഉയർന്നുവന്ന തമിഴിൽ പൂജ നടത്താനുള്ള ആശയം നേരത്തെ സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ നടപ്പിലാക്കിയിരുന്നിരുന്നുവെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഔദ്യോഗികമായി നടപ്പാക്കുകയുമായിരുന്നുവെന്ന് ചെന്നൈയിലെ കപാലീശ്വർ ക്ഷേത്രത്തിൽ നടന്ന 'അന്നൈ തമിഴിൽ അർച്ചനൈ'യുടെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പി.കെ ശേഖർ ബാബു പറഞ്ഞു.
സംസ്ഥാനത്തിലെ എല്ലാ ക്ഷേത്രങ്ങളിലും തമിഴിലും ആരാധന നടത്താനുള്ള സൗകര്യമൊരുക്കാനുള്ള ആലോചനയിലാണ് സർക്കാർ. ഇതിനായി പുരോഹിതന്മാർക്ക് പരിശീലനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |