ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കര്‍ണാടകയിലെ ഭട്കലില്‍ നിന്ന് ദേശീയ അന്വേഷണ ഏജൻസിയും കർണാടക പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ പിടികൂടി. അബു ഹാജിർ അൽ ബദ്രി എന്ന ജുഫ്രി ജവഹർ ദാമുദിയെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
അബു ഹാജിറിന്റെ പ്രധാന സഹായികളിലൊരാളായ അമീൻ സുഹൈബിനെയും എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ആശയ പ്രചരണത്തിനുള്ള പ്രതിമാസ ഓൺലൈൻ മാസികയായ 'വോയ്‌സ് ഓഫ് ഹിന്ദ്' പുറത്തിറക്കുന്നതിലുള്ള പങ്ക് വ്യക്തമായതിനെത്തുടർന്ന് ഇയാൾ ഏപ്രിൽ മുതൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.
ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാങ്ങൽ, ഭീകരർക്കുള്ള ധനസഹായം, റിക്രൂട്ട്മെന്റ് എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും ഇയാൾ പിന്തുണ നൽകിയിരുന്നതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലേയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കളുമായി ഇയാൾ നേരിട്ട് ബന്ധപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങൾ ആസ്ഥാനമായാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |