പുരുഷൻമാരുടെ 4-100 മീറ്റർ റിലേയിൽ ദേശീയ റെക്കാഡ് തിരുത്തിയ പ്രകടനവുമായി ഇറ്രാലിയൻ ടീം സ്വർണം സ്വന്തമാക്കി. 37.50 സെക്കൻഡിലാണ് എഴുപത് വർഷത്തിന് ശേഷം ഇറ്രലി ഈ ഇനത്തിൽ സ്വർണത്തിലേക്ക് ഓടിയെത്തിയത്. 100 മീറ്രറിൽ സ്വർണം നേടിയ മാഴ്സൽ ജേക്കബ്‌സ് റിലേ ടീമിനൊപ്പം സ്വർണം അണിഞ്ഞതോടെ ഇരട്ട സ്വർണ നേട്ടമായി. ഗ്രേറ്ര് ബ്രിട്ടണൺ (37.51 സെക്കൻഡ് ) വെള്ളിയും, കാനഡ (37.702 സെക്കൻഡ്) വെങ്കലവും നേടി. ചൈന നാലാമതെത്തിയപ്പോൾ ജമൈക്ക അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
വനിതകളിൽ ജമൈക്ക തന്നെ
നേരത്തെ വനിതകളുടെ 100 മീറ്ററിൽ മൂന്ന് മെഡലുകളും സ്വന്തമാക്കിയ ജമൈക്ക 4-100 മീറ്ററിലും തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ച് സ്വർണം സ്വന്തമാക്കി. എലെയ്ൻ തോംപ്സണും, ഷെല്ലി ആൻഫ്രേസറും ഷെറീക്ക ജാക്സണും ബ്രിയാൻ വില്യംസും അണിനിരന്ന ജമൈക്കൻ ടീം ദേശീയ റെക്കാഡ് തിരുത്തി 41.02 സെക്കൻഡിൽ പ്രതീക്ഷിച്ച പോലെ സ്വർണം സ്വന്തമാക്കി. യു.എസ് ടീം (41.45 സെക്കൻഡ്) വെള്ളിയും ഗ്രേറ്ര് ബ്രിട്ടൺ (41.88 സെക്കൻഡ്) വെങ്കലവും സ്വന്തമാക്കി.
എലെയ്‌ന് ട്രിപ്പിൾ
100ലും 200ലും ഒന്നാമതെത്തിയ ജമൈക്കയുടെ എലെയ്ൻ തോംപ്സൺ റിലേ ടീമിനൊപ്പവും സ്വർണ നേട്ടത്തിൽ പങ്കാളിയായതോടെ ട്രിപ്പിൾ സ്വർണ നേട്ടം സ്വന്തമാക്കി. ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ട്രിപ്പിൾ സ്വർണമെന്ന റെക്കാഡ് നാാട്ടുകാരനായ ഇതിഹാസതാരം ഉസൈൻ ബോൾട്ടിനും യു.എസ് താരം ഫ്ലോറൻസ് ഗ്രിഫ്തിനുമൊപ്പം പങ്കിടുവാനും എലെയ്നായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |