ന്യൂഡൽഹി: ആമസോണിനും ഫ്ളിപ്പ്കാർട്ടിനുമെതിരെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണം തടയാനാകില്ലെന്ന് സുപ്രീംകോടതി. അന്വേഷണം ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ആമസോണും ഫ്ളിപ്പ്കാർട്ടും നൽകിയ ഹർജികൾ നിരസിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായി ജസ്റ്റിസുമാരായ വിനീത് ശരൺ, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
വ്യാപാര രംഗത്ത് അധാർമ്മിക മത്സരം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ആമസോണും ഫ്ളിപ്പ്കാർട്ടും പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി വ്യാപാര മഹാസംഘ് നൽകിയ പരാതിയിലാണ് കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം തടയാൻ വിസമ്മതിച്ച സുപ്രീംകോടതി കോമ്പറ്റീഷൻ കമ്മിഷന് മറുപടി നൽകാൻ ഫ്ളിപ്പ്കാർടിനും ആമസോണിനും നാലാഴ്ച കൂടി സമയം നീട്ടി നൽകി.വിഷയത്തിൽ ഇടപെടേണ്ടെന്ന് നിരീക്ഷിച്ച കോടതി ഇരുകമ്പനികളും സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ട് മുന്നോട്ട് വരേണ്ടവരാണെന്ന് വാക്കാൽ നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |