കൊച്ചി: കൊച്ചിയുടെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ആവിഷ്‌കരിച്ച അനുബന്ധ പദ്ധതികളെല്ലാം അനന്തമായി നീളുന്നു. നിരന്തരമായി തലപ്പത്തുണ്ടാകുന്ന അഴിച്ചുപണി ഏറെ ബാധിച്ചതും അനുബന്ധ പദ്ധതികളെ തന്നെയാണ്.
പത്ത് വർഷത്തിനിടെ മാറിമാറിയെത്തിയ അഞ്ച് എം.ഡിമാരിൽ ഏലിയാസ് ജോർജിനൊഴികെ ആർക്കും ഈ പദ്ധതികൾക്ക് കാര്യമായ ശ്രദ്ധ നൽകാനായില്ല. വലിയ പദ്ധതികളിലാെന്നായ വാട്ടർമെട്രോയുടെ കാര്യവും വ്യത്യസ്തമല്ല.
പദ്ധതികൾ
ഇവയിൽ സോളാർ എനർജി ഒഴികെ ഒന്നും തന്നെ പൂർണ വിജയം കണ്ടില്ല. മെട്രോ പില്ലറുകൾക്കിടയിലെ മീഡിയനുകളിൽ ചെടികൾ വച്ച് പിടിപ്പിക്കാനും പരിപാലിക്കാനുമുള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചമട്ടാണ്. പലയിടത്തും മീഡിയനുകളിൽ ചപ്പും ചവറും മണ്ണും മാത്രം. വെർട്ടിക്കൽ ഗാർഡൻ സ്റ്റേഷനുകളിലേക്ക് ഒതുങ്ങി. പരിപാലിക്കാൻ ആളില്ലെന്നാണ് ന്യായീകരണം.
ഫീഡർ ബസ് സംവിധാനം എന്തായെന്ന് അധികൃതർക്ക് പോലുമറിയില്ല. ഇ-ഓട്ടോ സംവിധാനം കൊവിഡ് കൂടിയെത്തിയതോടെ നടുവൊടിഞ്ഞ അവസ്ഥയിലായി. പുനരുജ്ജീവിപ്പിക്കുമോയെന്ന് വ്യക്തമല്ല. മെട്രോ നിർമ്മാണത്തിനായി മരങ്ങൾ മുറിച്ചപ്പോൾ ഇരട്ടി മരങ്ങൾ വച്ച് പിടിപ്പിക്കും എന്നതായിരുന്നു വാഗ്ദാനം. 8,000ലേറെ വൃക്ഷത്തൈകൾ നട്ടെന്നാണ് കെ.എം.ആർ.എല്ലിന്റെ അവകാശവാദം. എത്രയെണ്ണം ബാക്കിയുണ്ടെന്ന് ചോദിച്ചാൽ 'ഏകദേശം...' എന്ന് പറഞ്ഞ് നിർത്തേണ്ട അവസ്ഥ. മുറിച്ചത് എം.ജി റോഡിലെങ്കിൽ നട്ടതിലേറെയും കണ്ടെയ്‌നർ റോഡിലാണെന്ന വിരോധാഭാസവുമുണ്ട്.
ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പ്രൊജക്ട് (ഐ.യു.ആർ.ഡബ്ല്യു.ടി.എസ്) എന്ന് വലിയ പേരിട്ട പദ്ധതി. കനാൽ നവീകരണമായിരുന്നു ഉദ്ദേശം. അതിപ്പോഴും കടലാസിലുറങ്ങുക മാത്രമാണ്.
എന്നിങ്ങനെ ആകെ 34.753 കിലോമീറ്റർ കനാൽ ഉന്നത നിലവാരത്തിൽ നവീകരിച്ച് സമീപത്ത് വോക്ക് വേയും പൂന്തോട്ടവുമെല്ലാം നിർമ്മിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഇതിന്റെ സ്ഥലമേറ്റെടുപ്പ് പോലും ആരംഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |