കൊച്ചി: ക്രമാതീതമായ ജനസംഖ്യാവർദ്ധന നിയന്ത്രിക്കാൻ സർക്കാരുകൾ പദ്ധതികൾ നടപ്പാക്കുന്ന ഘട്ടത്തിൽ നാലിലേറെ കുട്ടികളുള്ള കത്തോലിക്കാ മാതാപിതാക്കൾക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിച്ച മെത്രാന്മാരെ പിന്തുണച്ച് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) നടത്തിയ പ്രസ്താവനയെ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ അപലപിച്ചു. ചില സമുദായങ്ങളുടെ ജനസംഖ്യ ഉയരുന്നുവെന്നും ക്രൈസ്തവ ജനനനിരക്ക് കുറവാണെന്നും പ്രസ്താവന പുറപ്പെടുവിക്കുന്നത് മതസൗഹാർദ്ദത്തിനും രാജ്യപുരോഗതിക്കും തടസമാകും. എഴുപതുകളിൽ കേന്ദ്ര സർക്കാർ നടത്തിയ നിർബന്ധിത വന്ധ്യംകരണത്തെപ്പോലും എതിർക്കാതിരിക്കുകയും സഭയുടെ ആശുപത്രികളിൽ വന്ധ്യംകരണ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത സമിതിയുടെ നീക്കം സംശയകരമാണ്. സഭാ മേലദ്ധ്യക്ഷർ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്നത് സമുദായത്തെ ഒറ്റപ്പെടുത്താൻ കാരണമാകുമെന്ന്കൗൺസിൽ പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |