തിരുവനന്തപുരം: ജില്ലയിലെ നാല് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കരമന - വെള്ളറട റോഡ് വികസനപദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ ഐ.ബി. സതീഷിന്റെ സബ്മിഷന് മറുപടി നൽകി.
സംസ്ഥാന വികസന പദ്ധതിയിലെ അപ്ഗ്രഡേഷൻ പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് വികസിപ്പിക്കാൻ 2016ൽ തീരുമാനിച്ചത്. ഇതിനായി 8.375 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 21.448 കോടി രൂപയുടെ ഭരണാനുമതിയും നൽകി. എസ്റ്റാബ്ലിഷ്‌മെന്റ് ചാർജിനും കണ്ടിജൻസി ചാർജിനുമായി സർക്കാർ അനുവദിച്ച 7.507 കോടിയിൽ നിന്ന് 1.0724 കോടി രൂപ റവന്യു വകുപ്പിന് കൈമാറിയിട്ടുണ്ട്. അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി റിക്ക് ലിമിറ്റഡ് പൂർത്തീകരിച്ചു.
ആദ്യത്തെ 20 കിലോമീറ്ററിന്റെ നോട്ടിഫിക്കേഷൻ റവന്യു വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20 കിലോമീറ്റർ മുതൽ 35 കിലോമീറ്റർ വരെ സാമൂഹ്യ ആഘാത പഠനം പൂർത്തീകരിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഡിസൈൻ വിഭാഗം ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. 225.3 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഡി.പി.ആർ സർക്കാർ പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |