പെരുമ്പാവൂർ: പുല്ലുവഴിയിൽ യുവാവ് ഫേസ്ബുക്ക് ലൈവിട്ടശേഷം ആത്മഹത്യ ചെയ്തു. കാർഷോറൂമിലെ സെയിൽസ് എക്‌സിക്യുട്ടീവ് ആയിരുന്ന പത്തനംതിട്ട വടശേരിക്കര വീട്ടിൽ ആശിഷ് ഓമനക്കുട്ടനാണ് (24) മരിച്ചത്. പുല്ലുവഴി എൽ.പി സ്‌കൂളിന് മുൻവശത്തുള്ള വാടകവീട്ടിൽ ഇന്നലെ രാവിലെയാണ് വീടിന്റെ പുറകിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസം. ഫോൺവിളിച്ചിട്ടും എടുക്കാതിരുന്നതിനെത്തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണം മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇനി ആറു ദിവസം കൂടി മാത്രമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ആശിഷ് ഉച്ചത്തിൽ ഫോണിൽ സംസാരിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. കുറുപ്പംപടി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |