ചാലക്കുടി: കണ്ടെയ്ൻമെന്റ് സോണിന്റെ കരുക്കിലാകും വാഴച്ചാൽ ആദിവാസി കോളനിക്കാർ ഇക്കുറി ഓണത്തെ വരവേൽക്കുക. വെള്ളിയാഴ്ച ഏഴ് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, ഇവിടുത്തെ ഓണാഘോഷം ത്രിശങ്കുവിലായി. നേരത്തെ ചികിത്സയിലായിരുന്ന 22 പേരെ റിവേഴ്‌സ് ക്വാറന്റൈനായി വീടുകളിലേക്ക് വിട്ടു.
പുതിയ രോഗികളെ വാഴച്ചാലിലെ ട്രൈബൽ ഹോസ്റ്റലിലേക്ക് മാറ്റി. ഇപ്പോഴത്തെ രോഗികളുമായി സമ്പർക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. ലോക്ക് ആരംഭിച്ചതോടെ മേഖലയിലേക്ക് വിനോദ സഞ്ചാരികൾ അടക്കമുള്ളവരുടെ പ്രവേശനം തടഞ്ഞ ആരോഗ്യ വകുപ്പിന്റെ നടപടി ഇപ്പോഴും തുടരുകയാണ്. ഓണം അടുത്തതോടെ കോളനിയിൽ ശക്തമായ നിരീക്ഷണം വേണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി ഒരാൾ പോലും പുറത്തു കടക്കാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. മദ്യം തേടി ആളുകൾ പുറത്തു കടക്കാൻ ശ്രമിക്കുമെന്ന് പൊലീസ് സംശയിക്കുന്നു. ഓണത്തിനുള്ള സർക്കാർ ഭക്ഷ്യക്കിറ്റുകളെല്ലാം ഇതിനകം 74 വീടുകളിലുമെത്തിച്ചു. ഭക്ഷണവും മറ്റ് സഹായങ്ങളും പഞ്ചായത്ത് നൽകുന്നുണ്ട്. ഇരുന്നൂറോളം പേരാണ് വാഴച്ചാലിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |