കൊച്ചി: അതിർത്തി രക്ഷാസേനയ്ക്കായി കൊച്ചി കപ്പൽശാല നിർമ്മിക്കുന്ന അതിർത്തി ഒൗട്ട്പോസ്റ്റ് യാനങ്ങൾക്ക് കീലിട്ടു. കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫ് കീലിടൽ നിർവഹിച്ചു. 46 മീറ്റർ നീളമുള്ള യാനങ്ങളാണ് നിർമ്മിക്കുന്നത്. ഒമ്പത് യാനങ്ങളാണ് കൊച്ചിയിൽ നിർമ്മിക്കുക. ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ അംഗീകാരത്തോടെ കപ്പൽശാലയാണ് യാനങ്ങളുടെ രൂപകല്പന നിർവഹിച്ചത്. രാജ്യത്തിന്റെ അതിർത്തികളിൽ കടലിൽ ചെക്ക് പോസ്റ്റ് പോലെ പ്രവർത്തിക്കുകയാണ് യാനത്തിന്റെ ലക്ഷ്യം. വേഗത്തിൽ സഞ്ചരിക്കാവുന്ന നാലു നിരീക്ഷണ ബോട്ടുകളും യാനത്തിനൊപ്പമുണ്ടാകും. ചെക്ക് പോസ്റ്റ് യാനത്തിന് ആവശ്യമായ ഇന്ധനം, ശുദ്ധജലം, ഭക്ഷ്യവസ്തുക്കൾ എന്നിവ എത്തിക്കാനാണ് ബോട്ടുകൾ പ്രവർത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |