ക്വാലലംപൂർ:മലേഷ്യൻ പ്രധാനമന്ത്രി മൊഹിയുദ്ദീൻ യാസിൻ രാജിവച്ചു. കേവലം 17 മാസം മാത്രമാണ് അദ്ദേഹം ഭരണത്തിലിരുന്നത്. മുഖ്യ ഭരണകക്ഷി പാർട്ടിയായ യു.എം.എൻ.ഒയിലെ ചില അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ മൊഹിയുദ്ദീൻ പ്രതിസന്ധിയിലായിരുന്നു.കഴിഞ്ഞ വർഷം മാർച്ചിലാണ് മൊഹിയുദ്ദീൻ നേരിയ ഭൂരിപക്ഷത്തിൽ അധികാരമേറ്റത്. അതേസമയം, പാർലമെന്റിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ അടുത്ത സർക്കാർ ആരു രൂപീകരിക്കും എന്നതിലും കൊവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തുമോ എന്നതിലും വ്യക്തതയില്ല.
അന്തിമ തീരുമാനം മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുല്ലയുടേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |