മുക്കം: തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രം പ്രകൃതിദത്തമായ സ്വാഭാവികത നിലനിർത്തി സംരക്ഷിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. തുഷാരഗിരി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2001 ൽ പരിസ്ഥിതി ലോല പ്രദേശമായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 24 ഏക്കർ ഉടമകൾക്ക് തിരിച്ചുനൽകാനുളള സുപ്രീംകോടതി വിധി വനം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം ചർച്ച ചെയ്തിരുന്നു. വനംവകുപ്പ് ടിക്കറ്റ് കൗണ്ടറിന് താഴെയുള്ള സ്ഥലം, രണ്ടാം വെള്ളച്ചാട്ടത്തിന്റെ പരിസരം എന്നിവ ഉൾപ്പെടുന്ന ഭൂമി തിരിച്ചു കൊടുക്കേണ്ടി വന്നാൽ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പ് പ്രയാസത്തിലാവും. ഇക്കാര്യത്തിൽ പ്രകൃതി സംരക്ഷണ സമിതിയും വനസംരക്ഷണ സമിതിയും കർഷകരും ഉന്നയിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംഘം കേട്ടു. വനം വകുപ്പുദ്യോഗസ്ഥരായ വിനോദ്കുമാർ, രാജീവ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബീന തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |