കോന്നി : കൊവിഡ് വ്യാപനം അതിരൂക്ഷമായ കോന്നിയിൽ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കാറ്റിൽ പറത്തി ഉത്രാടപ്പാച്ചിൽ. ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ടായിരുന്നെങ്കിലും അവയൊന്നും വകവയ്ക്കാതെയാണ് ഓണവിപണിയിലെ അവസാനദിനമായ ഇന്നലെ ജനം വിപണികൾ കീഴടക്കിയത്. വാഹനങ്ങളുടെ നീണ്ട നിര കാരണം സെൻട്രൽ ജംഗ്ഷനിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. എല്ലാ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും മാർക്കറ്റിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. കടകളിൽ അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും ഇവയൊന്നും പാലിക്കപ്പെട്ടില്ല. പൊലീസിന്റെ സാന്നിദ്ധ്യവും കുറവായിരുന്നു. കിഴക്കൻ മലയോര മേഖലയുടെ ആസ്ഥാനമായ കോന്നിയിൽ കൊവിഡിന്റെ വ്യാപനം രൂക്ഷമാണ്. ഒരു തവണ സമ്പൂർണ്ണ അടച്ചുപൂട്ടലുമുണ്ടായി. ഇപ്പോഴും ഭൂരിഭാഗം വാർഡുകളിലും നിയന്ത്രണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |