കൊച്ചി: ജില്ലയിൽ ഊർജിത വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കമായി. ഇന്നലെ മുതൽ മൂന്ന് ദിവസമാണ് പരിപാടി. രാത്രിയിലും വാക്‌സിൻ ലഭ്യമാക്കും. മൂന്ന് ദിവസം കൊണ്ട് ജില്ലയിലെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. ഇന്നലെയും ഇന്നും നാളെയുമായി 18 വയസിന് മുകളിലുള്ളവർക്ക് നിലവിലുള്ള വാക്സിനേഷൻ സമയത്തിന് പുറമെ വൈകിട്ട് 5 മുതൽ രാത്രി 11 വരെയും നൽകും.
സർക്കാർ നിശ്ചയിച്ച 780 രൂപ നിരക്കിൽ ആർക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാതെ തന്നെ വാക്സിൻ സ്വീകരിക്കാം. രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ സമയമായവരും അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഐ.എം.എ ഭാരവാഹികൾ അറിയിച്ചു.
വാക്സിനേഷൻ ആശുപത്രികൾ
കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ, ഇടപ്പള്ളി ഫ്യൂച്ചർ എയ്സ്, മരട് പി.എസ് മിഷൻ മരട്, വടക്കൻ പറവൂർ ചൈതന്യ, എറണാകുളം ലക്ഷ്മി, കോതമംഗലം ധർമ്മഗിരി, ഇടപ്പള്ളി അമൃത, എം.എ.ജെ, ഭാരത് റൂറൽ,, എറണാകുളം സിറ്റി, കറുകുറ്റി അപ്പോളോ അഡ്ലക്സ്, മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്റർ, സബൈൻ, ചാരിസ്, പത്തടിപ്പട്ടലം കിൻഡർ, തൃക്കാക്കര ബി ആൻഡ് ബി മെമ്മോറിയൽ.
നൂറ് ശതമാനത്തിൽ മൂക്കന്നൂരും
18 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ നൽകി 100ശതമാനം നേട്ടം കൈവരിച്ച പട്ടികയിലേയ്ക്ക് മൂർക്കന്നൂർ പഞ്ചായത്തും. മാറാടി, കീരമ്പാറ പഞ്ചായത്തുകൾക്ക് പുറമേയാണ് മൂർക്കന്നൂർ പട്ടികയിൽ ഇടം പിടിച്ചത്.
ഇനിയും 3 ലക്ഷം വാക്‌സിൻ
വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലായി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിൻ (കൊവാക്‌സിനും കൊവീഷീൽഡും സപുട്‌നിക്കും ഉൾപ്പെടെ) ജില്ലയിൽ ഉണ്ടെന്നാണ് വിവരം.
വാക്‌സിൻ സ്വീകരിച്ചവർ (ഇന്നലെ ഉച്ചവരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |