പാട്ന: ജാതി സെൻസസ് വിഷയത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിൽ നിന്നുള്ള സർവകക്ഷി സംഘം ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പെടെ പത്ത് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ പങ്കെടുക്കും.
2021ലെ സെൻസസിൽ ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പ് ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാർലമെന്റിൽ അറിയിച്ചിരുന്നു. തുടർന്നാണ് ജാതി സെൻസസ് ആവശ്യവുമായി ആർ.ജെ.ഡി ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തിയത്.
ബിഹാറിൽ ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ നിതീഷുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രിയെ സമീപിക്കാൻ തീരുമാനമായത്.
അപ്നാ ദളും റിപ്പബ്ലിക്കൻ പാർട്ടിയും ജാതി സെൻസസിന് അനുകൂലമാണ്. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, ആർ.ജെ.ഡി, സമാജ്‌വാദി പാർട്ടി, എൻ.സി.പി കക്ഷികൾ ജാതി സെൻസസ് ആവശ്യമുന്നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |