തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോർപ്പിന്റെ നടപടി കൃഷിവകുപ്പ് അന്വേഷിക്കും. ഹോർട്ടികോർപ്പ് എം.ഡിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
ഉത്രാടത്തിന് മുൻപ് വരെ മുപ്പത് ശതമാനം സബ്ഡിയെന്ന് പരസ്യം ചെയ്ത ശേഷം വിലകൂട്ടി വിൽപന നടത്തിയെന്നാണ് ആരോപണം. വിവാദമായതിനെ തുടർന്ന് ഉത്രാടദിനത്തിൽ സാധനങ്ങളുടെ വിലകുറച്ചു. പൊതുവിപണിയെക്കാൾ വിലകൂട്ടി വിറ്റത് കൃഷി വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും എന്തിനാണ് വിലകൂട്ടിയതെന്ന് അന്വേഷണം നടത്തുമെന്നും ഇതിൽ ഉദ്യോഗസ്ഥർക്ക് ലാഭമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |