കയ്പമംഗലം: വാക്കുതർക്കത്തിനിടെ തിരുവോണ ദിവസം ഇളയച്ഛനെ കുത്തിക്കൊന്ന യുവാവിനെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണമ്പുള്ളിപ്പുറം മാരാത്ത് അനൂപാണ് (40) പിടിയിലായത്. ചെന്ത്രാപ്പിന്നി കണ്ണമ്പുള്ളിപ്പുറത്ത് മാരാത്ത് സുധാകരന്റെ മകൻ സുരേഷാണ് (52)മരിച്ചത്.
തിരുവോണ ദിവസം രാവിലെ എട്ടരയോടെ അനൂപിന്റെ വീട്ടിൽ വച്ച് കഴുത്തിന് കുത്തേറ്റ സുരേഷിനെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്രാടദിവസം മദ്യപിച്ചെത്തിയ അനൂപ് സമീപത്തെ സുരേഷിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. പിറ്റേദിവസം ഇതുസംബന്ധിച്ചുണ്ടായ തർക്കത്തിനിടയിലാണ് സുരേഷിന് കുത്തേറ്റത്. കുത്താനുപയോഗിച്ച കത്തി സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി. ഉത്രാട ദിവസം സമീപത്തെ പല വീടുകളിലും അനൂപ് പ്രശ്‌നമുണ്ടാക്കിയതായി പറയുന്നു. അനൂപിനെതിരെ മതിലകം, വലപ്പാട്, കൊടകര എന്നീ സ്റ്റേഷനിലും അടിപിടി കേസുകൾ നിലവിലുണ്ട്. സുരേഷിന്റെ ഭാര്യ: സിന്ധു. മക്കൾ: അമൽ കൃഷ്ണ, അതുൽ കൃഷ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |