അലനല്ലൂർ: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തികത്ത് രണ്ടു മാസത്തോളമായി വിഹരിക്കുന്ന കാട്ടാനകൾ ക്ഷേത്രമതിൽ തകർത്തു. ഫാമിനകത്തെ അരിമ്പ്രക്കുന്ന് ശ്രീ കരിങ്കാളി ക്ഷേത്രത്തിന്റെ ഒരുവശത്തെ ചുറ്റുമതിലാണ് ശനിയാഴ്ച രാത്രി കാട്ടാനകൾ തകർത്തത്. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മതിൽ തകർന്ന് കിടക്കുന്നത് കണ്ടതെന്ന് ക്ഷേത്രക്കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
അതേസമയം, പരിസര പ്രദേശമായ ഇരട്ടവാരി ഗ്രാമവും കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്നലെ രാവിലെ കാട്ടാനകൾ കാർഷെഡ് തകർത്തു. ഇരട്ടവാരി പരിയാത്ത് ജോയിയുടെ വീടിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള കാർ ഷെഡാണ് തകർക്കാൻ ശ്രമിച്ചത്. ബഹളം വെച്ചതിനെ തുടർന്ന് കാട്ടാനകൾ ഒഴിഞ്ഞുപോയതിനാൽ ഷെഡ് കാറിന് മുകളിൽ വീഴാതെ രക്ഷപ്പെട്ടതായി ജോയി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |