മലപ്പുറം: മലബാർ കലാപത്തിലെ രക്തസാക്ഷികൾ രാജ്യത്തിന് വേണ്ടി പോരാടിയവരാണെന്നും കേന്ദ്ര സർക്കാർ അവരോട് നന്ദികേട് കാണിക്കരുതെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിന് നേതൃത്വം നൽകിയ ആലി മുസ്ലിയാരും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അടക്കമുള്ളവരെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം പ്രതിഷേധാർഹമാണ്. ചരിത്രത്തെ വക്രീകരിക്കാനാണ് ശ്രമിക്കുന്നത്. വക്രീകരിച്ചാലും ചരിത്രം ചരിത്രമായി തന്നെ നിലനിൽക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
രാജ്യം മാത്രമല്ല ഇത് ലോകം തന്നെ അംഗീകരിക്കില്ലെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചരിത്രപുരുഷൻമാർ ജീവിക്കുന്നത് രേഖകളിലല്ല, മനുഷ്യ മനസ്സുകളിലാണ്. ബി.ജെ.പിയുടെ അജണ്ടയാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |