ന്യൂഡൽഹി:ഓൺലൈൻ ചൂതാട്ട സൈറ്റുകളെ നിയന്ത്രിക്കാനും നിരോധിക്കാനും നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രിലായത്തിന് യാതൊന്നും ചെയ്യാനാകില്ലെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചൂതാട്ട സൈറ്റുകൾ നിരോധിക്കാൻ ഡൽഹി സർക്കാർ, കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം, ധനമന്ത്രാലയം എന്നിവർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അവിനാഷ് മെഹ്രോത്ര
സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേലിന് മുൻപാകെ കേന്ദ്രം സത്യവാഗ്മൂലം സമർപ്പിച്ചിരിക്കുന്നത്.കൂടുതൽ വാദത്തിനായി കേസ് ഒക്ടോബർ 11ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |