SignIn
Kerala Kaumudi Online
Saturday, 27 April 2024 8.44 AM IST

കൊല്ലവും കൊതിക്കുന്നു ഒരു 'മറൈൻഡ്രൈവ് '

v
കൊച്ചി മറൈൻഡ്രൈവ് (ഫയൽചിത്രം)

കൊച്ചി മറൈൻ ഡ്രൈവ് പോലെ കൊല്ലത്തും സാദ്ധ്യതകളേറെ

കൊല്ലം: അറബിക്കടൽ ഒരുവശത്ത്, അല്പമൊന്ന് നടന്നാലെത്തും കൊല്ലം തോടിനരികെ, തോട് ഒഴുകിയെത്തുന്നത് അഷ്ടമുടിക്കായലിൽ. കൊച്ചി മാതൃകയിൽ ഒരു 'മറൈൻ ഡ്രൈവ്' കൊല്ലത്തും സാദ്ധ്യമാക്കാൻ ഈ ജലസമൃദ്ധിതന്നെ ധാരാളമെന്ന കാര്യത്തിൽ രണ്ടില്ല പക്ഷം. ആശയവും ആർജവവുമുണ്ടെങ്കിൽ പദ്ധതി യാഥാർത്ഥ്യമാക്കുകയെന്നത് ആനക്കാര്യമല്ലെന്നുറപ്പ്.

കൊല്ലം ബോട്ട് ജെട്ടിയും കെ.എസ്.ആർ.സി ഡിപ്പോയും ടെർമിനലും ചേർന്ന് കിടക്കുന്നത് പദ്ധതിക്ക് ഗുണകരമാകും. മറൈൻഡ്രൈവ് എന്ന ആശയം യാഥാർത്ഥ്യമായാൽ കോർപ്പറേഷന് വലിയൊരു വരുമാന മാർഗമാവും തുറന്നുകിട്ടുക. മറൈൻഡ്രൈവിലെ ഇരിപ്പിടങ്ങൾക്ക് സമീപം ഡിജിറ്റലായും അല്ലാതെയും പരസ്യബോർഡുകൾ സ്ഥാപിക്കാം. പാർക്കിംഗ് ഫീസിലൂടെയും വരും വരുമാനം

മുകേഷ് എം.എൽ.എയുടെ പദ്ധതിയായ 'പുനർജനി പാർക്ക്' നിർമാണം ലിങ്ക് റോഡിന് സമീപം പുരോഗമിക്കുകയാണ്. ഈ പാർക്കും മറൈൻഡ്രൈവും പൂർത്തിയായാൽ സായാഹ്നങ്ങൾ ആസ്വദിക്കാൻ ജനം ഒഴുകിയെത്തുമെന്നതിൽ സംശയമില്ല. ആശ്രാമം മൈതാനത്തിന് ചുറ്റും ചെറുതും വലുതുമായ പാർക്കുകൾ ഉണ്ട്. ഇതെല്ലാം മറൈൻഡ്രൈവിന് അടുത്തായി വരും. ദൂരെ നിന്നെത്തുന്നവർക്ക് ബോട്ട് ടെർമിനലും, കെ.എസ്.ആർ.ടി.സി ടെർമിനലും സഹായകരമാവും. മാലിന്യങ്ങൾ നിക്ഷേപിക്കുകയും ഒഴുകിയെത്തുകയും ചെയ്യുന്ന പ്രധാന കേന്ദ്രമാണ് ലിങ്ക് റോഡ് പരിസരം. മതിയായ വെളിച്ചവും സന്ദർശകരും വന്നാൽ മാലിന്യ നിക്ഷേപം ഇല്ലാതാവും.

മറൈൻ ഡ്രൈവ് ഇങ്ങനെയാവാം

 അഡ്വഞ്ചർ പാർക്ക് മുതൽ ബീച്ച് വരെ കൊല്ലം തോടിന്റെ കരയിലൂടെ നടപ്പാത

 നടപ്പാതയുടെ ഓരങ്ങളിൽ നിറയെ പൂച്ചെടികൾ, വിശ്രമിക്കാൻ കൽബെഞ്ചുകൾ

 വെയിലും മഴയും ഏൽക്കാതിരിക്കാൻ കൽബെഞ്ചുകൾക്ക് മുകളിൽ ഓട് പാകിയ മേൽക്കൂരകൾ

 വെളിച്ചം പരത്താൻ മണിവിളക്കുകൾ

 മറുകരയിൽ നിന്നു അഷ്ടമുടിക്കായൽ ചുറ്റിക്കറങ്ങി കൊല്ലം തോട് വഴി താന്നിക്കായൽ വരെ ബോട്ടിംഗ്

കോർപ്പറേഷൻ ചെയ്യേണ്ടത്

 അഷ്ടമുടിക്കായലിലെയും പരിസരത്തെയും മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കണം

 എം.എൽ.എ ഫണ്ട് വിനയോഗിച്ച് കോർപ്പറേഷന് പദ്ധതി ആസൂത്രണം ചെയ്യാം

 കൊല്ലത്തെ പ്രമുഖ വ്യവസായികളെ പദ്ധതിയിൽ പങ്കാളികളാക്കാം

 മറ്റ് പ്രമുഖ നഗരങ്ങളിലെ സമാന പദ്ധതികൾ മാതൃകയാക്കാം

 കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയും പ്രയോജനപ്പെടുത്താം

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വദേശികൾ എത്തുന്ന ബീച്ചാണ് കൊല്ലം. അത്രത്തോളം വലിയ സാദ്ധ്യത കൊല്ലത്തിനുണ്ട്. നഗരത്തിൽത്തന്നെ കൂടുതൽ ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ടാകുന്നത് ടൂറിസം മേഖലയ്ക്ക് മാത്രമല്ല വാണിജ്യ മേഖലയ്ക്കും പ്രയോജനം ചെയ്യും

ടൂറിസം സംരംഭകർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.