ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സെപ്തംബർ 25ന് ഭാരത് ബന്ത് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. സിംഗൂർ അതിർത്തിയിൽ ചേർന്ന ദ്വിദിന കർഷക കൺവെഷൻ ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയതായി സംയുക്ത കിസാൻ മോർച്ച നേതാവ് ആശിഷ് മിത്തൽ അറിയിച്ചു. കഴിഞ്ഞ സെപ്തംബർ 25നും കർഷക സംഘടനകൾ ഭാരത് ബന്ത് നടത്തിയിരുന്നു.
ഒമ്പത് മാസമായി തുടരുന്ന കർഷക സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം കൺവെഷൻ ചർച്ച ചെയ്തു. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 300ഒാളം കർഷക യൂണിയനുകൾക്ക് പുറമെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി തുടങ്ങിയ തൊഴിലാളി സംഘടനകളുടെയും വനിത, ആദിവാസി, വിദ്യാർത്ഥി സംഘടനകളുടെയും പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |