മലപ്പുറം: കൊവിഡ് പ്രതിസന്ധികൾക്കിടയിലും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ 'ഓണം സമൃദ്ധി' നാടൻ പഴം, പച്ചക്കറി കർഷക ചന്തകളിൽ മികച്ച വിറ്റുവരവ്. ജില്ലയിലുടനീളം നടത്തിയ ചന്തകളിലൂടെ 149 ടൺ പച്ചക്കറികൾ വിറ്റതിലൂടെ 41 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. കൃഷി വകുപ്പിന്റെ കീഴിൽ 120 കർഷക ചന്തകളും വി.എഫ്.പി.സി.കെയുടെയും ഹോർട്ടികോർപ്പിന്റെയും ആഭിമുഖ്യത്തിൽ ഒമ്പത് കർഷക ചന്തകളുമാണ് ജില്ലയിൽ സംഘടിപ്പിച്ചിരുന്നത്. നാടൻ പച്ചക്കറികൾ കർഷകരിൽ നിന്ന് നേരിട്ടും സംസ്ഥാനത്ത് നിന്ന് പുറത്തു നിന്നുള്ള പച്ചക്കറികൾ ഹോർട്ടി കോർപ്പ് വഴിയുമാണ് ശേഖരിച്ചത്. പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |