SignIn
Kerala Kaumudi Online
Friday, 26 April 2024 8.16 PM IST

ചരിത്രസത്യം തമസ്ക്കരിക്കരുത്: ഡി.എസ്.ജെ.പി

df

കളമശേരി: മാപ്പിളലഹളയെ സ്വാതന്ത്ര്യ സമരമാക്കുന്ന രാഷ്ട്രീയതന്ത്രം മുസ്ലിം സമുദായത്തെ കൂടെ നിറുത്താൻ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും, ആടിനെ പട്ടിയാക്കുന്ന അടവുനയമാണന്ന് ഡി.എസ്.ജെ.പി. സംസ്ഥാന കമ്മിറ്റി ആരോപിച്ചു. 1972 ൽ ഇന്ദിരാഗാന്ധി സർക്കാർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കം മാപ്പിളലഹളയിൽ പങ്കെടുത്ത ആരുടെയും പേരില്ലായിരുന്നു. 1973 ൽ സ്വാതന്ത്ര്യസമര പെൻഷൻ ആവശ്യപ്പെട്ടപ്പോൾ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമാശങ്കർ ദീക്ഷിത് നൽകിയ മറുപടിയിൽ മലബാർ ലഹള സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1975 ൽ സി. അച്യുതമേനോൻ അധികാരത്തിലിരുന്നപ്പോൾ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ഡയറക്ടറിയിലും രേഖപ്പെടുത്തിയിട്ടില്ലെന്ന് പാർട്ടി പറഞ്ഞു.

പ്രസിഡന്റ് വി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി പ്രൊഫ. കോന്നി ഗോപകുമാർ, ട്രഷറർ ദിലീപ് നായർ, യുവജനനേതാവ് വിനോദ് കുമാർ, വനിതവിഭാഗം പ്രസിഡന്റ് രാജലക്ഷ്‌മി, വൈസ് പ്രസിഡന്റുമാരായ കൃഷ്ണപ്രസാദ്, ഡോ. വിനുകുമാർ, സുനിൽ കാലടി, ഓർഗനൈസിംഗ് സെക്രട്ടറിമാമാരായ പി. ഹരീന്ദ്രനാഥ്, മോഹൻ നായർ എം.ജെ., കൃഷ്ണകുമാർ തൃശൂർ, കർഷക വിഭാഗം ജനറൽ സെക്രട്ടറി മെൽവിൻ മാത്യു, ട്രഷറർ എം.ജെ. ശിവദാസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DSJP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.