ആലപ്പുഴ : അന്തരിച്ച ജെ.എസ്.എസ് നേതാവ് കെ.ആർ.ഗൗരിഅമ്മയുടെ ചിതാഭസ്മം അറബിക്കടലിൽ നിമജ്ജനം ചെയ്തു. ഇന്നലെ രാവിലെ 10.30ന് കുടുംബാംഗങ്ങളുടെയും ജെ.എസ്.എസ്, സി.പി.എം നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഗൗരിഅമ്മയുടെ സഹോദരീപുത്രി പി.സി. ബീനാകുമാരിയുടെ മകൻ അരുൺ ഉണ്ണിക്കൃഷ്ണനാണ് ചേർത്തല അന്ധകാരനഴിയിൽ ചിതാഭസ്മം നിമജ്ജനം ചെയ്തത്.
മേയ് 11ന് അന്തരിച്ച കെ.ആർ. ഗൗരിഅമ്മയുടെ ചിതാഭസ്മം 12ന് വലിയ ചുടുകാട്ടിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വർക്കല പാപനാശത്ത് ഒഴുക്കാനായിരുന്നു തീരുമാനമെങ്കിലും ഗൗരിഅമ്മയുടെ ജന്മനാട്ടിൽ തന്നെ നിമജ്ജനം ചെയ്യണമെന്ന അഭിപ്രായം ഉയരുകയായിരുന്നു.
ബന്ധുക്കളായ പി.സി.ബീനാകുമാരി, ഇന്ദ്രപാലൻ, ഡോ. ഉണ്ണികൃഷ്ണൻ, ദയാനന്ദബാബു, തമ്പി സേനൻ, പ്രേംകുമാർ, അനിൽകുമാർ, എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ, ജെ.എസ്.എസ് നേതാവ് സംഗീത് ചക്രപാണി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |