തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ പരിപാടിയിലെ പോസ്റ്ററിൽ നിന്നും രാഷ്ട്രശില്‌പിയും പ്രഥമ പ്രധാനമന്ത്രിയുമായ നെഹ്റുവിനെ ഒഴിവാക്കിയ ചരിത്ര കൗൺസിൽ നടപടി വർഗീയഭീകരതയും ജനദ്രോഹവും കോർപ്പറേറ്റ് ചങ്ങാത്തവും മുഖമുദ്രയാക്കിയ മോദി സർക്കാരിന്റെ ദുർനടപടികളുടെ തുടർച്ചയാണെന്ന് വി.എം. സുധീരൻ ആരോപിച്ചു.
ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് ജയിൽ മോചിതനായ വി.ഡി.സവർക്കറെ ഉൾപ്പെടുത്തുകയും സ്വാതന്ത്ര്യ സമരത്തിന്റെയും ജനാധിപത്യ മതേതര മൂല്യങ്ങളുടെയും ഉജ്ജ്വല പ്രതീകമായ നെഹ്റുവിനെ ഒഴിവാക്കുകയും ചെയ്‌തത് തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണ്. മോദി സർക്കാരിന്റെ ഈ ദുഷ്‌ചെയ്‌തി ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതും പരിഹാസ്യമാക്കുന്നതുമാണെന്നും സുധീരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |