തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരായി പ്രഖ്യാപിച്ചവരെല്ലാം യോഗ്യരാണെന്ന് കെ. മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനഃസംഘടനയിൽ ചർച്ച നടന്നില്ലെന്ന ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാദങ്ങളെ അദ്ദേഹം തള്ളി. പുനഃസംഘടനയ്ക്ക് മുമ്പ് എല്ലാവരുമായും ചർച്ച നടന്നുയ ജനകീയമുഖം പുനഃസംഘടനയിൽവന്നു. മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ചർച്ചകൾ കൂടുതലായി നടക്കുകയും രാഹുൽ ഗാന്ധി ഇടപെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മൂന്ന് നാല് ദിവസം മുമ്പ് പ്രഖ്യാപിക്കേണ്ട പട്ടിക ശനിയാഴ്ചയായത്. പുതിയ പ്രസിഡന്റുമാർ കേരളത്തിലെ കോൺഗ്രസിന് കൂടുതൽ ജനകീയ മുഖമാണ് സമ്മാനിക്കുന്നത്. സീനിയർമാരേയും യുവാക്കളേയും നിയമിച്ചിട്ടുണ്ട്. അനുഭവത്തിന്റെ വെളിച്ചത്തിൽ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരുമിച്ച് പാർട്ടിയെ ശക്തമായി തിരിച്ചുകൊണ്ടുവരിക എന്നതാണ് പ്രധാനം. അതിന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുന്നിലുണ്ടാകുമെന്നാണ് പ്രതീക്ഷ. പട്ടികയ്‌ക്കെതിരേ പരസ്യപ്രതികരണം നടത്തി അച്ചടക്കനടപടിക്ക് വിധേയരായവർക്ക് തെറ്റ് തിരുത്തി തിരിച്ചെത്താം. പാർട്ടിയിൽ തിരിച്ചെത്തിയശേഷം താൻ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും മുരളീധരൻ പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |