കാബൂൾ: 'അമേരിക്കക്കാർ ഞങ്ങളെ കൊല്ലുന്നു, താലിബാനും ഐസിസും ഞങ്ങളെ കൊല്ലുന്നു, ഞങ്ങളുടെ കുട്ടികളെല്ലാം തീവ്രവാദികളാണെന്നാണോ അവരുടെ വിചാരം.എന്തിനാണ് അവർ ഞങ്ങളുടെ കുട്ടികളെയും കുടുംബാംഗങ്ങളെയും കൊന്നത്. കാബൂൾ വിമാനത്താവളത്തിനരികെ ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട അഫ്ഗാൻ യുവാവ് റാമിൻ യൂസഫിയുടെ ചോദ്യം ലോകമനസാക്ഷിയുടെ മുഖത്തേറ്റ അടിയാണ്.
ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് താലിബാൻ തീവ്രവാദികളല്ലെന്നും കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളായിരുന്നുവെന്നാണ് വിവരം.രണ്ടു വയസ്സുകാരിയായ കുട്ടിയാണ് കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി. 6 കുട്ടികളടക്കം 10 കുടുംബാംഗങ്ങളാണ് അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർക്ക് ഐഎസുമായി ബന്ധമുണ്ടായിരുന്നില്ലെന്നും തെറ്റായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണമുണ്ടായതെന്നുമാണ് സമീപവാസികളെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോർട്ട് ചെയ്തു. വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് സ്‌ഫോടക വസ്തു പതിച്ചത്. സെമ്റായി അഹമ്മദിയെന്ന എഞ്ചിനീയറുടെ നാല് മക്കളും സെമറായിയുടെ സഹോദരൻ ഐമൽ അഹമ്മദിയുടെ മകളെയും ഒപ്പം മറ്റൊരു കുട്ടിയെയും മൂന്ന് ബന്ധുക്കൾക്കും അപകടത്തിൽ ജീവൻ നഷ്ടമായി. ഡ്രോൺ വന്നു പതിക്കുമ്പോൾ പുറത്തു പോകാനായി കാറിന് ചുറ്റും കളിക്കുകയായിരുന്നു കുട്ടികൾ. വിമാനത്താവളത്തിനു സമീപം നിർത്തിയിട്ടിരുന്ന സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിനുനേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് അമേരിക്ക ആവർത്തിച്ചു പറയുന്നുണ്ടെങ്കിലുംആ വാദത്തിൽ എത്രത്തോളം വാസ്തവമുണ്ടെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |