കോഴിക്കോട് : നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും പേരിന് മാത്രമായതോടെ ജില്ലയിൽ കൊവിഡ് കുതിച്ചുയരുകയാണ്. 3531 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 3471പേർ രോഗബാധിതരായി. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒമ്പത് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 16947 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന 1369 പേർ കൂടി രോഗമുക്തരായി. 21.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 34415 ആയി. 101073 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത് . മരണം 2175 ആയി ഉയർന്നു.
# ഉറവിടം വ്യക്തമല്ലാത്തവർ
അരിക്കുളം 2, ആയഞ്ചേരി 1, ചക്കിട്ടപ്പാറ 6, ചങ്ങരോത്ത് 2, ചെക്ക്യാട് 3, ഫറോക്ക് 3, കടലുണ്ടി 1, കൊയിലാണ്ടി 4, കോഴിക്കോട് 5, നാദാപുരം 1, നൊച്ചാട് 1, ഒളവണ്ണ 5, പേരാമ്പ്ര 3, പെരുമണ്ണ 3, പുറമേരി 2, പുതുപ്പാടി 2, താമരശ്ശേരി 1, തൂണേരി 2, വില്യാപ്പള്ളി 1.
# സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 453, അരിക്കുളം 47, അത്തോളി 30, ആയഞ്ചേരി 18, അഴിയൂർ 18, ബാലുശ്ശേരി 72, ചക്കിട്ടപ്പാറ 29, ചങ്ങരോത്ത് 15, ചാത്തമംഗലം 65, ചെക്ക്യാട് 13, ചേളന്നൂർ 38, ചേമഞ്ചേരി 34, ചെങ്ങോട്ട്കാവ് 45, ചെറുവണ്ണൂർ 29, ചോറോട് 38, എടച്ചേരി 31, ഏറാമല 27, ഫറോക്ക് 46, കടലുണ്ടി 32, കക്കോടി 63, കാക്കൂർ 62, കാരശ്ശേരി 44, കട്ടിപ്പാറ 13, കാവിലുംപാറ 23, കായക്കൊടി 10, കായണ്ണ 7, കീഴരിയൂർ 22, കിഴക്കോത്ത് 52, കോടഞ്ചേരി 76, കൊടിയത്തൂർ 31, കൊടുവള്ളി 10, കൊയിലാണ്ടി 109, കൂടരഞ്ഞി 6, കൂരാച്ചുണ്ട് 27, കൂത്താളി 12, കോട്ടൂർ 29, കുന്ദമംഗലം 81, കുന്നുമ്മൽ 10, കുരുവട്ടൂർ 27, കുറ്റ്യാടി 8, മടവൂർ 37, മണിയൂർ 83, മരുതോങ്കര 11, മാവൂർ 40, മേപ്പയ്യൂർ 64, മൂടാടി 34, മുക്കം 82, നാദാപുരം 23, നടുവണ്ണൂർ 18, നൻമണ്ട 45, നരിക്കുനി 16, നരിപ്പറ്റ 18, നൊച്ചാട് 35, ഒളവണ്ണ 75, ഓമശ്ശേരി 36, ഒഞ്ചിയം 32, പനങ്ങാട് 23, പയ്യോളി 72, പേരാമ്പ്ര 34, പെരുമണ്ണ 68, പെരുവയൽ 64, പുറമേരി 29, പുതുപ്പാടി 115, രാമനാട്ടുകര 46, തലക്കുളത്തൂർ 109, താമരശ്ശേരി 78, തിക്കോടി 45, തിരുവള്ളൂർ 45, തിരുവമ്പാടി 31, തൂണേരി 19, തുറയൂർ 10, ഉള്ള്യേരി 53, ഉണ്ണികുളം 35, വടകര 86, വളയം 3, വാണിമേൽ 12, വേളം 12, വില്യാപ്പള്ളി 31.
കണ്ടെയ്ൻമെന്റ് സോണുകളിൽ
പൊതുഗതാഗത നിയന്ത്രണം
കോഴിക്കോട് : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ലോക്ക് ഡൗൺ പ്രദേശങ്ങളിലൂടെയും കണ്ടെയ്ൻമെന്റ് സോണുകളിലൂടെയും പൊതുഗതാഗതം നിയന്ത്രിച്ച് ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. നിയന്ത്രണം ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാൻ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തി.
പ്രതിവാര രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ പ്രദേശങ്ങളിലെ ദേശീയ- സംസ്ഥാന പാതകളിലൂടെ കടന്നുപോകുന്ന ബസുകളും പൊതുവാഹനങ്ങളും പ്രദേശങ്ങളിൽ നിർത്താൻ പാടില്ല. ഡബ്ല്യു.ഐ.പി.ആർ അടിസ്ഥാനത്തിൽ ലോക്ക്ഡൗൺ പ്രദേശങ്ങളിൽ നിന്നോ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നോ യാത്ര ആരംഭിക്കുന്ന ബസുകൾ ഈ പ്രദേശങ്ങളിലൂടെയുളള യാത്ര ഒഴിവാക്കി തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്ന് യാത്ര ആരംഭിച്ച് അവിടെത്തന്നെ അവസാനിപ്പിക്കുന്ന സംവിധാനം ഉണ്ടാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |