ന്യൂയോർക്ക് : ലോക രണ്ടാം നമ്പർ പുരുഷതാരം ഡാനിൽ മെദ്‌വദേവും മൂന്നാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസും വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ നവോമി ഒസാക്കയും യു.എസ്. ഓപ്പൺ ടെന്നീസിന്റെ മൂന്നാം റൗണ്ടിലെത്തി..
ഫ്രഞ്ച് താരം അഡ്രിയാൻ മന്നാറീനോയെ 6-3, 6-4, 6-7, 6-0 എന്ന സ്കോറിനാണ് സിറ്റ്‌സിപാസ് കീഴടക്കിയത്. മെദ്‌വദേവ് ജർമ്മനിയുടെ കോഫറെ കീഴടക്കി. സ്‌കോർ: 6-4, 6-1, 6-2. മൂന്നാം റൗണ്ടിൽ സ്‌പെയിനിന്റെ പാബ്ലോ അൻഡ്യൂയറാണ് താരത്തിന്റെ എതിരാളി.
നവോമി ഒസാക്കയ്ക്ക് രണ്ടാം റൗണ്ടിൽ ബൈ ലഭിക്കുകയായിരുന്നു. മൂന്നാം റൗണ്ടിൽ കാനഡയുടെ 73-ാം റാങ്കുകാരി ലൈല ഫെർണാണ്ടസാണ് ഒസാക്കയുടെ എതിരാളി. 2017 യു.എസ്.ഓപ്പൺ ജേതാവായ സ്ലൊവാനെ സ്റ്റീഫൻസും മൂന്നാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. വിക്ടോറിയ അസരെങ്കയും ഗാർബൈൻ മുഗുരുസയും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്. അസരെങ്ക ഇറ്റലിയുടെ ജാസ്മിന്‍ പവോലിനിയെയും മുഗുരുസ, ആൻഡ്രിയ പെറ്റ്‌കോവിച്ചിനെയും കീഴടക്കി.മൂന്നാം റൗണ്ടിൽ മുഗുരുസയും അസരെങ്കയും ഏറ്റുമുട്ടും.
സിസ്റ്റിപ്പാസിന്റെ വാഷ്റൂം ബ്രേക്ക്
അഡ്രിയാൻ മന്നാറീനോയ്ക്കെതിരായ മത്സരത്തിലും സിസ്റ്റിപ്പാസ് വാഷ്റൂം ബ്രേക്ക് എടുക്കുന്നത് തുടർന്നു. ആദ്യ രണ്ട് സെറ്റ് അനായാസം നേടിയ ശേഷം സിറ്റ്‌സിപാസ് മൂന്നാം സെറ്റ് നഷ്ടപ്പെടുത്തി. ഇതോടെയാണ് താരം വാഷ്‌റൂമിലേക്ക് പോയത്. എട്ടുമിനിട്ടിലധികം സമയം വാഷ്‌റൂമിൽ ചെലവഴിച്ച താരം മടങ്ങിയെത്തി നാലാം സെറ്റ് 6-0 ന് സ്വന്തമാക്കിവിജയം നേടി. കഴിഞ്ഞ മത്സരങ്ങളിലും പിന്നിലാകുമ്പോൾ സിസ്റ്റിപ്പാസ് വാഷ്റൂം ബ്രേക്ക് എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |