തൃശൂർ: ജൈവ ലേബലിലുള്ള പഴം - പച്ചക്കറി സ്റ്റാളുകൾ സുരക്ഷിതമല്ലെന്ന് പഠനം. കാർഷിക സർവകലാശാല നടത്തിയ കീടനാശിനി ലാബ് പരിശോധനയിലാണ് ജൈവ സ്റ്റാളുകളിൽ കൂടുതൽ വിഷാംശം കണ്ടെത്തിയത്.
ജൈവ സ്റ്റാളുകളിലെ പച്ചക്കറി 19ൽ എട്ടിലും വിഷാംശം കണ്ടെത്തി.
പഴങ്ങളിൽ 42.86 ശതമാനത്തിലും വിഷാംശം കണ്ടെത്തി. സാധാരണ മാർക്കറ്റുകളിൽ നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറികൾ 33.5 ശതമാനം പച്ചക്കറികളിലും വിഷാംശമാണ്. പഴങ്ങളിൽ 17ൽ അഞ്ചെണ്ണത്തിലും വിഷാംശം രേഖപ്പെടുത്തി. കർഷകരിൽ നിന്ന് നേരിട്ട് പരിശോധിച്ച 175 പച്ചക്കറികളിൽ 38 എണ്ണത്തിലും വിഷാംശം രേഖപ്പെടുത്തിയപ്പോൾ ഇക്കോഷോപ്പുകളിലൂടെ വിൽക്കുന്ന 82.13 ശതമാനം ഭക്ഷ്യവസ്തുക്കളും സുരക്ഷിതമാണെന്നാണ് കണ്ടെത്തൽ. വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധനാ ലാബിലാണ് പഠനം നടന്നത്. പൊതുവിപണി, കൃഷിയിടങ്ങളിൽ നിന്നും നേരിട്ട്, 'ജൈവം' എന്ന ലേബലിൽ വിൽക്കുന്ന കടകളിൽ നിന്ന്, ഇക്കോഷോപ്പ് വഴി വിൽക്കുന്നവയിൽ നിന്ന് എന്നിങ്ങനെയായി നാല് തരത്തിലാണ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചത്.
പരിശോധനയ്ക്കായി ശേഖരിച്ചത്
1,197 ഭക്ഷ്യവസ്തുക്കൾ
കീടനാശിനി മുക്തം
872 (72.8 ശതമാനം).
കീടനാശിനി സാന്നിദ്ധ്യമുള്ളത്
പച്ചക്കറികൾ
28.04 ശതമാനം
പഴവർഗ്ഗങ്ങൾ
22.66 ശതമാനം
ഇനങ്ങൾ
കാപ്‌സിക്കം
ചുവന്ന ചീര
പച്ചമുളക്
സാമ്പാർ മുളക്
പുതിനയില
മല്ലിയില
പഴവർഗങ്ങൾ
സപ്പോട്ട 50 %,
മുന്തിരി 62.50 %
മാങ്ങ 42.8 %
ആപ്പിൾ 31.57 %
ഓറഞ്ച് 25 %.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |